Monday, May 20, 2013

‘കലാപ’ഭവന്‍ മണികിലുക്കം



‘കലാപ’ഭവന്‍  മണികിലുക്കം
ഴിഞ്ഞ ദിവസങ്ങളിലെല്ലാം എല്ലാവര്‍ക്കും ഒരാളെപ്പറ്റി മാത്രമാണ് അന്വേഷണം മ്മടെ ചാലക്കുടി സ്റ്റാര്‍ മണി എന്ന ‘കലാപ’ഭവന്‍ മണി. സിനിമാ ലോകത്തിലെ വില്ലനും നായകനും കൊമേഡിയനും എന്നുവേണ്ട സകലമാന തരികിടകളും നടത്തുന്ന മണിയണ്ണന്‍ രാത്രി വണ്ടി പരിശോധിച്ച ഫോറസ്റ്റ് അസി. ഡി.വൈ.എസ്.പിയേയും കൂട്ടാളിയേയും അങ്ങ് പെരുമാറി. എന്നിട്ടിപ്പോ എന്താ ഉണ്ടായേന്ന് ചോദിച്ചാല്‍ മണിയടി മാത്രം ശബ്ദമില്ല എന്ന് ചുരുക്കം. കലാഭവന്‍ മണി  സിനിമകളിലെ പൊലീസ് വേഷമോ നായകവേഷമോ ഓര്‍ത്തുപോയതാവും അല്ളേ?  എന്തായാലും ചെയ്ത്തായിപ്പോയി . ദേ ഇപ്പോള്‍ തന്നെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്‍്റ് യൂണിയന്‍കാര്‍ സമരം തുടങ്ങി. അല്ളേലും നിയമവ്യവസ്ഥയില്‍ പാവങ്ങള്‍ക്ക് പഴുതുണ്ടാവാറില്ല  ആ സമയം പണക്കാരന് വെള്ളമടിച്ച് വണ്ടിയോടിക്കാം കാറിനകത്ത് ആഭാസം കാണിക്കാം കാക്കിയിട്ടവരെ തല്ലാം. പണവും പ്രശസ്തിയും മണിയെപ്പോലുള്ളവര്‍ സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിന്  ഉപയോഗിക്കുകയാണിപ്പോള്‍. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിലെ കുട്ടികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സാമൂഹിക വിപത്ത്  മണിയെപോലുള്ള ഒരാള്‍ക്ക് അറിയില്ലായിരിക്കാം. സിനിമാ ഡയലോഗ് പോലെ പണമുണ്ടെങ്കില്‍ ആകാശത്തിന് കീഴെ എന്തും വാങ്ങിക്കാം എന്ന ധാര്‍ഷ്ട്യമാവാം ഇത്തരം കോപ്രായങ്ങള്‍ക്ക് പിന്നില്‍. എന്നിട്ടോ ഭീരുവിനെപോലെ ഒളിഞ്ഞിരുന്ന് ജാമ്യത്തിന് ശ്രമിക്കുന്നു. ഏഭ്യന്‍......
 
ഏത് സ്റ്റേജില്‍ കയറിയാലും തന്‍െറ കുട്ടിക്കാലവും കൗമാരവും എല്ലാം പട്ടിണിയില്‍ ആയിരുന്നു എന്നും പിന്നീട്  തന്‍െറ നിതാന്ത പരിശ്രമം കൊണ്ടാണ് എല്ലാം ‘ഒണ്ടാക്കിയത്’ എന്ന് പറയുന്ന കലാപഭവന്‍ മണി എന്നിട്ട് പണം കുന്നുകൂടുമ്പോള്‍ കാണിച്ച് കൂട്ടുന്ന പേകൂത്തുകളോ? കഷ്ടം ഇതെല്ലാം സഹിക്കേണ്ടി വരുന്നത് മലയാളികള്‍ തന്നെ.
നിയമപാലകരെ പോലും വാഹനം കയറ്റി കൊല്ലാന്‍ ശ്രമിച്ചവനെയൊക്കെ എങ്ങനെയാണ് സിനിമാതാരം എന്നൊക്കെ വിളിക്കുക. മണി പവറും മസില്‍ പവറും കൊണ്ട് നിയമത്തെ നേരിടുന്ന മണി ഇങ്ങനെയാണെങ്കില്‍ കെണിയില്‍ വീഴും സാധാരണക്കാരുകെ കൈയില്‍ നിന്ന് പണിയും മേടിക്കും.  പുതുവര്‍ഷദിനത്തില്‍ നാട്ടില്‍ കുറെ യുവാക്കളെ സംഘടിപ്പിച്ച് പണം വാരിയെറിഞ്ഞ്  പാവങ്ങളുടെ മുന്നില്‍ അഭിനവ രക്ഷകന്‍ കളിക്കുന്ന ഇവനെയൊക്കെ ചാട്ടവാറിനടിക്കുക തന്നെ വേണം. സാമൂഹികപ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തം പണമിറക്കി പൊലീസ് സ്റ്റേഷനടക്കം പണിതു കൊടുത്ത മണി പിന്നീട് പൊലീസിനിട്ട് തന്നെ പണികൊടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു കലാകാരനെന്ന നിലയിലും അഭിനേതാവെന്ന നിലയിലും സമൂഹത്തോടുള്ള തന്‍െറ കടപ്പാട് എന്താണെന്ന് മനസ്സിലാക്കാന്‍ ബോധമില്ലാതെ തികച്ചും വിവേക രഹിതമായി പെരുമാറുന്ന ഇവരെ നടന്‍ എന്ന് എങ്ങനെ വിളിക്കും.
കഥാപാത്രങ്ങളില്‍ മാത്രം നീതിബോധം ഉണ്ടായാല്‍ പോര അത് അഭിനയിച്ച് ഫലിപ്പിക്കുന്ന നടനിലും ആവാം അവരെയാണ് സമൂഹത്തിന് ഇന്ന് ആവശ്യം.  വിവരം എന്നത് വിദ്യാഭ്യാസം കൊണ്ട് മാത്രം ഉണ്ടാവുന്നതല്ല അനുഭവത്തില്‍നിന്നും അഭിനയത്തില്‍ നിന്നും അത് ഉണ്ടാക്കിയെടുത്തില്ളെങ്കില്‍ സിനിമാ ഡയലോഗില്‍ പറയാം ഒന്നിനും കൊള്ളാത്ത പോത്തായി പോകും വെട്ടുകാര്‍ക്ക് പോലും വേണ്ടാത്ത പേട്ട് പോത്ത്.

Friday, May 17, 2013

വിശ്വരൂപം കെട്ടിയ അശ്രീകരം....


വിശ്വരൂപം കെട്ടിയ അശ്രീകരം..............
ശാന്തകുമാരന്‍ ശ്രീശാന്ത്  ഇന്ന് അശാന്തകുമാരന്‍ അശ്രീശാന്തനായിമാറിയിരിക്കുന്നു. കേളീമികവിന് കിട്ടിയ അംഗീകാരം ചൂതാട്ടത്തിന്‍െറ കാണാക്കളികള്‍ കളിച്ച് തുലച്ച് ലോകത്തിന് മുന്നില്‍ കള്ളന് കഞ്ഞിവച്ചവന്‍െറ കോലം  കെട്ടിയിരിക്കുന്നു.
ഗുരുവായൂരമ്പല നടയില്‍ വിശ്വരൂപം കെട്ടിയാടിയ ശ്രീ  വിശ്വാസികളുടെ മുന്നില്‍ ഇന്നലെ മുതല്‍ അശ്രീകരം പിടിച്ചവനായി. കളിക്കളത്തിലെ  മികവുകള്‍ക്ക് ലക്ഷങ്ങള്‍ കിട്ടിയിട്ടും പണത്തിനോടുള്ള അടങ്ങാത്ത ആര്‍ത്തിയാവാം ആറുപന്തേറിന് ലക്ഷങ്ങള്‍ വിലപറഞ്ഞ യൂദാസായി മാറിയത്.അരയില്‍ തിരുകിയ തുണിക്കും കൈയില്‍ കെട്ടിയ വള്ളികളില്‍ വലിച്ചും ഉടുതുണി ഉയര്‍ത്തിയും കോടികള്‍ കൈപ്പറ്റുന്ന കോഴകളിയിലെ ക്യാപ്റ്റനാകാനാണ് ഈ മലയാളിയുടെ വിധി. കളിക്കളത്തിലെ  മര്യാദവിട്ടുള്ള പെരുമാറ്റത്തില്‍ തുടങ്ങി ഇന്ന് സ്പോട്ട് ഫിക്സിങ്  എന്ന വിലപറഞ്ഞുറപ്പിച്ച പന്തേറില്‍ എത്തിനില്‍ക്കുന്നു. നാളെ എന്തിരാണാവോ ആവോ?
ആ ജീവനാന്തവിലക്ക് എന്നതുമാത്രം മതിയോ?  കളിക്കളത്തില്‍ ഇറങ്ങിയപ്പോഴെ പേര് തന്നെ സംഖ്യാ ശാസ്ത്രപ്രകാരം ശ്രീസന്ദ് എന്നാക്കാന്‍ മുംബൈ ബാബയെ കണ്ടവന്‍ പിന്നീട് അമ്പലങ്ങളില്‍ കയറിയിറങ്ങി എന്നിട്ടെന്തായി? ചട്ടനെ പൊട്ടന്‍ ചതിച്ചപ്പോള്‍ പൊട്ടനെ ദൈവം ചതിച്ചു. ആരംഭത്തിലേ കാണിച്ച ആവേശവും ആക്രോശവും കാഴ്ചക്കാരില്‍ എവന്‍ ഒരു ജാഡയാണ് എന്ന കാഴ്ചപ്പാടുണ്ടക്കി. അതിന് ആക്കം കൂട്ടും വിധം രക്ഷിതാക്കളുമായപ്പോള്‍ മലയാളികളുടെ മനസ്സിലും അത് ശരിതന്നെ എന്ന തോന്നല്‍ ഉണ്ടാക്കിയതോടെ ശ്രീശാന്തിന്‍െറ പതനം തുടങ്ങിയിരുന്നു. പിന്നീട് ആസ്ട്രേലിയന്‍ താരം ആന്‍ഡ്രൂസൈമണ്ട്സിനോട് കയര്‍ത്തതും, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ സിക്സര്‍ അടിച്ചശേഷമുള്ള ആഹ്ളാദപ്രകടനം, അപക്വമായ കമന്‍റുകള്‍, ഉദ്ഘാടനച്ചടങ്ങുകളിലെ വിവാദങ്ങള്‍, ഉന്മത്തതയിലെ നൃത്തങ്ങള്‍, ഹര്‍ഭജന്‍ സിങ്ങിന്‍െറ അടി, അങ്ങനെ നീളുന്നു സ്ഥലത്തെ പ്രധാന പയ്യന്‍സിന്‍െറ വികൃതികള്‍. ഇപ്പോള്‍ ഏതാണ്ട് കാര്യങ്ങള്‍ തീരുമാനമായി. എറിയുന്ന പന്തിന്‍െറ വേഗം പോലെയായി ശ്രീശാന്തിന്‍െറ കരിയറിന്‍െറ വരവും പോക്കും. ആത്മസംയമനത്തിന്‍െറ പാത ഭക്തിയാണെന്ന് കണ്ടത്തെി ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചവര്‍ക്ക് എന്തായാലും ശ്രീശാന്ത് എന്ന യുവപേസറിന്‍െറ പതനം കാണേണ്ടി വന്നു.
ബി.പി.സി.എല്ലിലെ ജോലി ഏതാണ്ട് തെറിച്ചു. പരസ്യ കരാറുകള്‍ റദ്ദാക്കി തുടങ്ങി. ബി.സി.സി.ഐയുടെ ഗ്രാന്‍റ് റെഡിയായി. രാജസ്ഥാനിലെ രാജവംശവുമായുള്ള കല്യാണ ഇന്നിങ്സും അവസാനിച്ചു കാണും. ഇനി കുറെ വില്ലകളും കാറുകളുമായി കമ്പിയെണ്ണിക്കഴിയാം. തെറ്റുചെയ്തവന്‍ ശിക്ഷിക്കപ്പെടണം.

Tuesday, April 2, 2013

വാനം കോരാന്‍ ബംഗാളി,കെട്ടിയുയര്‍ത്താന്‍ ആസാമി, സുഖവാസത്തിന് മലയാളി.

വാനംകോരാന്‍ബംഗാളി, കെട്ടിയുയര്‍ത്താന്‍ ആസാമി, സുഖവാസത്തിന് മലയാളി. കേള്‍ക്കുമ്പോള്‍ അതിശയിക്കേണ്ട! ഇന്നത്തെ മലയാളികളുടെ ഒരു കാര്യമേ.... പണ്ട് ഒരു വീട് പണിയണമെങ്കില്‍ നാട്ടിലുള്ള മേസ്തിരിമാരുടെ ലിസ്റ്റ് ഉണ്ടാക്കും അതില്‍നോക്കിയാവും ആളും തരവും വേര്‍തിരിക്കല്‍. പിന്നീടങ്ങോട്ട് പണിയാണ് വീട് പണി. വനം കോരാനുള്ള പണിക്കാര്‍ക്കായി   വെളുപ്പിന് തന്നെ ഓട്ടം തുടങ്ങും. അങ്ങ് എറണാകുളത്താണെങ്കില്‍ കലൂര്‍ ബസ്സ്റ്റാന്‍ഡിലേക്കും ഇങ്ങ് തൃശൂരില്‍ റൗണ്ടിലേക്കും പക്ഷേ അന്ന് കാണാനൊക്കുന്ന ഒരുപറ്റം ആളുകള്‍ ഇന്നില്ല. ഒരുപക്ഷേ എണ്ണത്തില്‍ തീരെ കുറവ്. നമ്മുടെ അയല്‍വാസികളായ പുരട്ചി തലൈവി മക്കള്‍ തമിഴര്‍.....കൃത്യമായി പറഞ്ഞാല്‍ പാണ്ടികള്‍, അണ്ണാച്ചികള്‍ എന്നുവിളിപ്പേരുള്ളവര്‍.തമിഴ്നാട്ടില്‍ മിനിമം കൂലി വര്‍ധിപ്പിച്ചപ്പോള്‍ കൂട്ടത്തോടെ സ്വന്തംനാട്ടിലേക്ക് ചേക്കേറി. ഇവിടെ നൂറുരൂപക്കും എണ്‍പത് രൂപക്കും അടിമകളെപോലെ പണിയെടുത്തിരുന്ന പട്ടിണികോലങ്ങള്‍ ഇന്നില്ല. ഏറ്റവും വലിയ കോമഡി അതല്ല. അവര്‍ ഇവിടം വിട്ടപ്പോഴല്ളേ കാര്യങ്ങള്‍ അറിയുന്നത്. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന് ഭൂമിയും അതില്‍ കൃഷിയുമുള്ളവര്‍ വരെ ഇവിടെ വന്ന് പണിയെടുക്കുന്നുണ്ടായിരുന്നു. കാലത്തിന്‍െറ മാറ്റവും മലയാളികളുടെ പറ്റിക്കലും മനസ്സിലായപ്പോള്‍ അവരും കൂലി കൂട്ടിച്ചോദിച്ച് തുടങ്ങി. അങ്ങനെ അവരെ തഴഞ്ഞ് പുതിയൊരു തൊഴിലാളി വര്‍ഗം കേരളക്കരയിലേക്ക് എത്തി. ആദ്യം ഗുജറാത്ത് കലാപത്തിന്‍െറ ബാക്കിപത്രമായി കുറെ ഗുജറാത്തികള്‍,
സിംഗൂര്‍ പ്രശ്നവുമായി ബംഗാളികളും പിറകെ ഉള്‍ഫയുടെയും മാവോയിസ്റ്റുകളുടെയും പേരില്‍ കുറെ ആസാമികളും. എന്തായാലും മലയാളിക്ക് കുശാല്‍...........ഇന്ന് നാട്ടിലും നഗരത്തിന്‍െറ മുക്കിലും മൂലയിലും നോക്കിയാല്‍ പോലും ഇവരെ കാണാം നേരം വെളുക്കുമ്പോള്‍ മുതല്‍ അസ്തമയം വരെ. കത്തിച്ചു വിടുന്ന ബീരി (ബീഡി) യുടെ പുകയും മുഷിഞ്ഞ ഇറുകിയ ജീന്‍സ് പാന്‍റും ടീഷര്‍ട്ടും ചൈനാ മൊബൈലില്‍ നിന്ന് ഉയരുന്ന അന്യഭാഷാ ഗാനങ്ങളും ഇവരുടെ  ട്രേഡ് മാര്‍ക്കാണ്.
എറണാകുളത്തെ പെരുമ്പാവൂരിലായിരുന്നു ഇവര്‍ ആദ്യം എത്തിയിരുന്നത്്. പൈ്ളവുഡ് ഫാക്ടറിയിലേക്ക് ഇടനിലക്കാര്‍ ഇവരെ ഇറക്കുമതി ചെയ്തിരുന്നു. ഇന്ന് മറ്റ് സംസ്ഥാനതൊഴിലാളികള്‍ക്ക് വേണ്ടി മാത്രം ഞായറാഴ്ച ചന്തകളും പ്രവര്‍ത്തിക്കുന്നു.ഒരു വീട് വാകകക്കെടുത്താല്‍ അഞ്ച് മുറികളുണ്ടെങ്കില്‍ അഞ്ച് സംസ്ഥാനക്കാര്‍ താമസിക്കുന്നു. ബംഗാളിലേക്കും ആസാമിലേക്കുമുള്ള തീവണ്ടികളില്‍ കാലുകുത്താന്‍പോലും ഇടമില്ലാതെയാണ് യാത്രകള്‍. ഏതായാലും മലയാളികള്‍ക്ക്  ബംപര്‍ അടിച്ചപോലെയാണ് മറ്റുസംസ്ഥാനങ്ങളില്‍ കലാപം ഉണ്ടാകുന്നത്. കാരണം തുച്ഛമായ തുകക്ക് പണിക്കാര്‍ റെഡി. ആരെന്നോ എവിടെ നിന്ന് എന്നോ ഒന്നും വേണ്ട ഇനിയവന്‍ കള്ളനോ കൊലപാതകിയോ തീവ്രവാദിയോ എന്നും നോക്കണ്ട  റോഡുപണിക്കും വീടുപണിക്കും ഹോട്ടലിലും എന്നുവേണ്ട എല്ലാറ്റിനും അവരെ  മതി. മലയാളി മലയാളം മറക്കുമ്പോള്‍  വയറ്റുപിഴപ്പിനായി ബംഗാളിയും ആസാമിയും ഗുജറാത്തിയും മലയാളം പഠിക്കുന്നു. മലയാളത്താന്‍മാരെ സ്തുതി.............................

Tuesday, March 26, 2013

കച്ചറ കാല്‍നടക്കാരും കൂതറ ഓട്ടോക്കാരും





കച്ചറകാല്‍നടക്കാരും കൂതറ ഓട്ടോക്കാരും കൊലകൊല്ലി ബസുകളും തൃശൂരിലെ ഇരുചക്രവാഹനയാത്രികരുടെ നിയന്ത്രണം വിടുവിക്കുന്നു എന്നുവേണം പറയാന്‍. എല്ലാ കാല്‍നടക്കാരും എല്ലാ ഓട്ടോക്കാരും ബസുകളുമല്ല കേട്ടോ. ഒരു അമ്പത് ശതമാനം പേരും എന്നുതന്നെ പറയാം. തൃശൂര്‍ റൗണ്ട് എന്ന സമര,സഞ്ചാര, സംഘര്‍ഷവൃത്തത്തില്‍ നാല്‍ക്കാലികളായ വടക്കുന്നാഥന്‍െറ കാളകള്‍ക്ക് മാത്രം സുഖസവാരി. ബാക്കി ഇരുകാലി ഗണങ്ങളാവട്ടെ ഇരുചക്രവാഹനങ്ങളോ നാലുചക്രവാഹനങ്ങളോ വരുന്നുണ്ടോ എന്നുനോക്കി നില്‍ക്കും കുറുകെ ചാടാനെ. എത്ര ബോധവല്‍ക്കരണം നടത്തിയാലും ശരി ഞങ്ങള്‍ നന്നാവില്ല എന്നാണ് ഇവരുടെ രീതി. ഇനി പ്രസിദ്ധമായ തൃശൂര്‍ റൗണ്ട് മുഴുവന്‍ വരയന്‍ കുതിര വരവരച്ചാലും അതിലൂടെ മാത്രം ഇവര്‍ നടക്കില്ല. സീബ്രാ ലൈനുകള്‍ കണ്ടാലും മാറിനടക്കുകയാണ് ഇക്കൂട്ടര്‍. തിരക്കുള്ള സ്ഥലങ്ങളില്‍ അടിപ്പാത ഉണ്ടെങ്കിലും ആര് നടക്കാന്‍ മറ്റുളളവര്‍ക്കിട്ട് അപ്പോള്‍ പണികൊടുക്കാന്‍ പറ്റില്ലല്ളോ. പുതിയ നിയമം വന്നപ്പോള്‍ ബസിലെ കിളികള്‍ക്ക് വാതിലില്‍ അടിച്ച് ശബ്ദം ഉണ്ടാക്കാന്‍ പാടില്ളെന്നാണ് എന്നാല്‍ ഇവിടെ അങ്ങനല്ല കേട്ടോ തൊട്ടടുത്ത് വന്നിട്ടാണ് അടിക്കുക ചിലപ്പോള്‍ ഒന്ന് തെറിവിളിച്ചാലോ എന്ന് വിളിക്കുകയും ചെയ്യും ആര് കേള്‍ക്കാന്‍ .

ശരം വിട്ടപോലല്ളെ അവന്‍മാര് പോകുന്നത്. കൃത്യമായി പറഞ്ഞാല്‍ വാഹനം വാങ്ങി റോട്ടിലോടിക്കാന്‍ നികുതിയും കൊടുത്ത് വണ്ടി നിരത്തിലിറക്കിയാല്‍ കാല്‍നടക്കാരന്‍െറ സൗകര്യത്തിനനുസരിച്ച്  വേണം ഓടിക്കാന്‍ എന്നതിന്‍െറ ഒൗചിത്യമാണ് മനസ്സിലാവാത്തത്്. റോഡ് അവരുടെ മാത്രമാണ് എന്നാണ് ഈ കന്നാലികളുടെ വിചാരം. പോലീസ് എന്ന ജാതി വേറെയും ഹെല്‍മറ്റ് ഇല്ലാത്തവനെ ഓടിച്ച് പിടിക്കാനാണ് അവര്‍ക്ക് താല്‍പര്യം. അല്ലാതെ  നിയമം ലംഘിച്ച് റോഡിന് കുറുകെ തോന്നും പോലെ നടക്കുന്നവനെ പിടിക്കാനല്ല.കഷ്ടം തന്നെ തൃശൂരില്‍ വണ്ടിയോട്ടുക അത്ര എളുപ്പല്ലാട്ടോ..........

Wednesday, October 24, 2012

അ= അമ്മ



അ =അമ്മ+
അ =അക്ഷരം= കച്ചവടം




= അമ്മ എന്ന് ശൈശവാവസ്ഥമുതല്‍ കേള്‍ക്കുന്ന മനുഷ്യകുലത്തിലേക്ക്  വീണ്ടും ഓര്‍മപ്പെടുത്തലായത്തെിയ ആള്‍ ദൈവം  അക്ഷരങ്ങളെ തന്നെ കച്ചവടച്ചരക്കാക്കുന്നു. പതിനായിരങ്ങള്‍ സംഭാവന കൈപ്പറ്റി സ്വന്തം വിദ്യാലയങ്ങളില്‍ കുട്ടികളെ അക്ഷരങ്ങള്‍ കൊണ്ടുള്ള വികലമായ അഭ്യാസം നടത്തുകയാണിന്ന് ഇവര്‍. ഇന്ത്യയിലെന്നല്ല ലോകം മുഴുവന്‍ വേരുകളുള്ള അമ്മയുടെ വിദ്യാലയങ്ങളിലെ കുട്ടികളുടെ പഠനനിലവാരത്തിന്‍െറ ഗ്രാഫെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ ഒരു ഇന്നിങ്സിലെ ബാറ്റിങ് പരാജയം പോലെ കുത്തനെ താഴോട്ട്. പറയുമ്പോള്‍ അമൃത വിദ്യാലയമെന്നത് വലിയ സംഭവം തന്നെ. ഇന്ത്യ മുഴുവന്‍ വേരുകളുള്ള പടര്‍ന്നു പന്തലിച്ച വൃക്ഷം പക്ഷേ കാര്യമില്ലല്ളോ ഈര്‍ക്കിലോളം കാതല്‍ വേണ്ടേ? സംഗതി ശരിയാണ്  ദുഷ്ടരെ പനപോലെ  അഭിനവ ആള്‍ ദൈവം വളര്‍ത്തുന്നു. സംഭാവനയുടെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ച് ദന്തഗോപുരങ്ങള്‍ പോലെ സ്കൂളുകള്‍ തീര്‍ത്തിട്ട് ആര്‍ക്ക് എന്തുകാര്യം? ഒന്നുകില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണം കിട്ടണം അല്ളെങ്കില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പണം കിട്ടണം എന്നാല്‍ ഇതു രണ്ടും ഇവിടെയില്ല.
ഐക്യരാഷ്ട്ര സഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് മലയാളഭാഷയെ വാനോളമത്തെിച്ച അമ്മയുടെ സ്കൂളിലെ കുട്ടികളുടെ ഭാഷയിലുള്ള നിലവാരത്തകര്‍ച്ച അത്യന്തം ശോചനീയാവസ്ഥയിലാണ്. ഇന്നവര്‍ക്ക് മലയാളമോ ആംഗലേയമോ അറിയില്ല അറിയുന്നത് ചെറിയ സന്ദേശങ്ങള്‍ അയക്കുന്ന മംഗ്ളീഷ് മാത്രം. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ചെയ്യുന്ന ജോലിക്ക് അര്‍ഹിക്കുന്ന വേതനം കൊടുക്കാതെ സേവനത്തിന്‍െറ മഹത്വം പ്രസംഗിച്ച് എത്രനാള്‍ വിദ്യാലയങ്ങളെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് അകക്കണ്ണുള്ള അമ്മക്ക് ഊഹിക്കാന്‍ പോലുമായിട്ടില്ളെന്ന് വ്യക്തം.
അതിന് വ്യക്തമായ തെളിവുകളാണ് സ്കൂളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്ക്. അധ്യാപകരാകട്ടെ വേതനത്തിനായി സമരപാതകള്‍ സ്വീകരിക്കാന്‍ ആരംഭിച്ചപ്പോള്‍ സ്ഥലംമാറ്റ ഭീഷണിമുഴക്കി തടഞ്ഞു. പലരെയും കേരളത്തിന് പുറത്തേക്ക് മാറ്റി. ഉര്‍വശീശാപം ഉപകാരമായി സത്യത്തില്‍  അവര്‍ക്ക്. പതിനായിരങ്ങളുടെ ശമ്പള വൗച്ചറുകളില്‍ ഒപ്പുകള്‍ വാങ്ങുകയും വെറും നാലായിരത്തില്‍ താഴെ വേതനം നല്‍കുകയുമാണ് ചെയ്തുവരുന്നത്. പീഡനം സഹിക്കാതായപ്പോള്‍ പല അധ്യാപികമാരും സ്കൂള്‍ വിട്ടു. അപ്പോഴും അനുഭവിക്കേണ്ടിവന്നത് പാവം വിദ്യാര്‍ഥികള്‍. കാരണം പ്ളസ് ടു കെമിസ്ട്രി ക്ളാസുകളെടുക്കുന്നത് വെറും ടി.ടി.സി മാത്രമുള്ള അധ്യാപിക. പത്താം ക്ളാസുകാരെ കൈകാര്യം ചെയ്യുന്നതാവട്ടെ പ്രീഡിഗ്രി മാത്രമുള്ള സ്വാമിനിമാര്‍. അവിടെയും അധ്യാപക പീഡനം പറ്റില്ളെന്നു പറഞ്ഞാല്‍ ഇന്നുമതി എന്നാവും മറുപടി. ഇത് നിര്‍ബാധം തുടരുകയാണ്. ഓരോ സ്പെഷല്‍ ക്ളാസുകള്‍ക്കും മാസം അഞ്ഞൂറു രൂപവരെ പിരിച്ചെടുക്കുന്ന ഇവര്‍ ഈ പണം എന്തുചെയ്യുന്നു? സൗജന്യമായി തുടങ്ങേണ്ട സ്കൗട്ടിങ്ങിന് വരെ പണം പിരിക്കുന്നു.
 ക്യാമ്പുകള്‍ നടത്തി ലാഭം കൊയ്യുന്നു.എന്തിന് ഉല്‍സവങ്ങള്‍ക്കുപോലും ബോണസ് കൊടുക്കാത്ത വിദ്യാലയമായി മാറിയിരിക്കുന്നു. ഓണത്തിന് ജീവനക്കാര്‍ക്ക് ഓണസദ്യകൊടുത്തിരുന്ന മാനേജ്മെന്‍റ് ഇത്തവണ അതും നല്‍കിയില്ല. ജീവനക്കാരുടെ പ്രതിഷേധം മറിച്ചായിരുന്നു അവര്‍ പിരിവെടുത്ത് മാനേജ്മെന്‍റ് പ്രതിനിധികള്‍ക്ക് ഓണസദ്യ നല്‍കി. ഉല്‍സവബത്ത നല്‍കാന്‍ സാക്ഷാല്‍ അമൃതാനന്ദമയീ പറഞ്ഞിട്ടും വിദ്യാലയങ്ങളുടെ നടത്തിപ്പുകാരായ സ്വാമിനിമാര്‍ നല്‍കുന്നില്ല. അമ്മ എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത ആള്‍ ദൈവം ഇപ്പോഴും സ്നേഹത്തെപ്പറ്റി പുകഴ്ത്തട്ടെ. വിശ്വാസങ്ങളിലും ആരാധനയിലും അടിയുറച്ച് വിശ്വസിച്ച് മക്കളുടെ ഭാവി തകര്‍ക്കാതിരിക്കൂ.വിദ്യാഭ്യാസത്തെകുറിച്ചും അക്ഷരങ്ങളെ കുറിച്ചും തീര്‍ത്തും അജ്ഞത നടിക്കുന്ന ആള്‍ ദൈവം ഇനിയെങ്ങനെ സ്വന്തം വിദ്യാലയങ്ങളെ രക്ഷിക്കും കാത്തിരുന്ന് കാണാം.

Sunday, July 15, 2012


ജ്വല്ലറി Salesman എന്ന
 അടിമപ്പണി 
ഡിഗ്രി കൈവശമുണ്ടായിട്ടും ജോലികിട്ടാന്‍ വിഷമിക്കുന്ന നേരത്താണ്  പത്രപരസ്യം കണ്ടത്് പ്രമുഖ ജ്വല്ലറിയില്‍ സെയില്‍സ്മാന്‍െറ ഒഴിവുണ്ടെന്ന്്്. യോഗ്യത ഡിഗ്രി ശമ്പളം പതിനായിരം ഉറുപ്പിക. ഹായ് മനസ്സില്‍ ലഡുപൊട്ടി. പ്രമുഖഹോട്ടലില്‍ മുഖാമുഖം പരിപാടി . കിട്ടി ജോലി ഒറ്റ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ തന്നെ ഏമാന്‍മാര്‍ക്ക് കൊടുക്കണം,പിന്നെ ഒരു ചെക്ക് ലീഫും, പണമെഴുതാത്തത് അല്ല രൂപ ഒരു ലക്ഷത്തിന്‍േറത് . ചുമ്മാ അത് വര്‍ക്ക് ഗാരണ്ടിക്ക് വേണ്ടി മാത്രം. ഹൊ കൊടുത്താലെന്താ ജോലി കിട്ടീലെ എന്നു വിചാരിച്ചു. വാഗ്ദാനങ്ങള്‍ വേറെ കല്യാണപാര്‍ട്ടികളെ എത്തിച്ചുകൊടുത്താല്‍ അഡീഷണല്‍ ബെനഫിറ്റ് ബോണസ് എല്ലാം കൂടി നോക്കിയാല്‍ 20 രൂപ ഉറപ്പ്. വെയില്‍ കൊള്ളേണ്ട, എസിയില്‍ തന്നെ അതും ഫുള്‍കൈ ഷര്‍ട്ട് ഇന്‍ ഷേര്‍ട്ട് അടിപൊളി. പിന്നെ നിന്‍െറ മീശ അടിപൊളിയാണ് സുഹൃത്തുക്കള്‍ പറയാറുള്ള ആ സാധനം ചുണ്ടിന് മുകളില്‍ നിന്ന് വടിച്ചുമാറ്റണം എന്നത് മാത്രം ഒരുപാട് വിഷമിപ്പിച്ചു. എന്നാലും 20 ഓര്‍ത്തപ്പോള്‍ അതും മാറി. നാട്ടിലെ കല്യാണമണ്ഡപങ്ങളിലേക്കായിരുന്നു ആദ്യയാത്ര. കാരണം എന്നൊക്കെ ഹാള്‍ ബുക്കിങ്ങ് എന്നറിയാന്‍ എന്നിട്ട് ആ മേല്‍വിലാസത്തില്‍ അന്വേഷണം നടത്തി. സംഗതി ഉഷാര്‍ വീട്ടുകാര്‍ വിളിച്ചു ആഭരണങ്ങള്‍ നമ്മുടെ ജ്വല്ലറിയില്‍ നിന്നുതന്നെ അങ്ങനെ അഞ്ച് കല്യാണപാര്‍ട്ടികള്‍. ശമ്പളം വെറുതെ കൂട്ടി നോക്കി കമീഷനും കൂടിയായപ്പോള്‍ ഏതാണ്ട് മുപ്പതിനായിരം രൂപ. ആദ്യത്തെ രണ്ടാഴ്ചത്തെ ഫീല്‍ഡ് വര്‍ക്ക് കലക്കി. ഇനിയാണ് ജ്വല്ലറി പ്രവേശനം രാവിലെ തന്നെ ഒമ്പതരക്ക് എസിയിലേക്ക് കയറി. ഒന്നു അമ്പരന്നു പിന്നെ അതുമാറി. അതുമറന്നു ജോലി കിട്ടിയത് തമിഴ്നാട്ടില്‍ പുതുതായി തുടങ്ങിയ ജ്വല്ലറിയിലേക്കായിരുന്നുട്ടോ. രാവിലെ ഉപ്പുമാവ് കൊള്ളാം. നോക്കിയപ്പോള്‍ മീശയില്ലാത്തവന്‍ മാരുടെ ഒരു വന്‍ സംഘം തന്നെ.
 പിന്നെ ക്ളാസ് സംഗതി സീരിയസ് സ്വര്‍ണമാണ് വില്‍ക്കുന്ന സാധനം അടിച്ചുമാറ്റരുത് മാറ്റിയാല്‍ കാമറകണ്ണില്‍പെടും, രക്ഷയുണ്ടാവില്ല എന്ന ഭീഷണിയും. സത്യത്തില്‍ സീനിയര്‍മാരായ ആളുകളുടെ നോട്ടവും മട്ടും തനി ഗുണ്ടകളുടെ പെരുമാറ്റവും. തമിഴ്നാട്ടുകാരുടെ ആഭരണഭ്രമം അന്നേ മനസ്സിലായി രണ്ടു പവന്‍ സ്വര്‍ണത്തിന് റിസ്റ്റ് വാച്ച് ഫ്രീ. പാണ്ടിക്കുണ്ടോ ബുദ്ധി ഒരു റിസ്റ്റ് വാച്ചിനുവേണ്ടി മുപ്പത് ശതമാനത്തോളം പണിക്കൂലികൊടുത്ത് സ്വര്‍ണം വാങ്ങുന്നു. ചിരിവന്നുപോയി പക്ഷേ വാച്ച് കൊടുത്തപ്പോള്‍ സംഗതിമാറി കാരണം പുറത്ത് പ്രദര്‍ശിപ്പിച്ച പരസ്യത്തിലെ വാച്ച് ചെയിന്‍ സ്ട്രാപ്പ് ആണ് അയാള്‍ക്ക് അതുതന്നെ കിട്ടണം ലെതര്‍ സ്ട്രാപ്പ് വേണ്ടത്രേ. ഉടനെ ഒരു വാച്ച് വാങ്ങികൊടുത്തു. താമസിയാതെ പരസ്യത്തിലെ വാച്ചിന്‍െറ സ്ട്രാപ്പ് ലെതറാക്കി വരപ്പിച്ചു. പിന്നെ വന്നത് തമിഴ്നാട്ടിലെ പ്രമുഖരാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സംഭാവന മുതലാളി കൊടുത്തത് അഞ്ച്ലക്ഷം. പുതിയ ജ്വല്ലറിയല്ളേ കൊടുത്തേ പറ്റൂ.ഉച്ചയൂണിന് സമയമായി ഏതാണ്ട് രണ്ടരമണി ചോറും ഒരു മഞ്ഞക്കറിയും കറിയുടെ പേരെന്തെന്നു പോലുമറിയാത്തത്. കഴിച്ചു തിരിച്ച് കടയിലേക്ക് . രാത്രി ഒമ്പതായി താമസസ്ഥലത്തേക്ക് പോകാറായില്ല പോലും. റാക്കിലെ ആഭരണങ്ങള്‍ തൂക്കി അളന്ന് എഴുതണം. പിന്നെ എല്ലാവരും മറ്റൊരു ഹാളിലേക്ക് ഷര്‍ട്ട് അഴിച്ചും പാന്‍റ്സ് അഴിപ്പിച്ചും എന്തിന് അടിവസ്ത്രംപോലും അഴിച്ച് നോക്കുന്നു സീനിയര്‍മാര്‍ സ്വര്‍ണം മുക്കിയോ എന്ന പരിശോധന. എല്ലാം കഴിഞ്ഞപ്പോള്‍ സമയം പുലര്‍ച്ചെ രണ്ടര. അങ്ങനെ ശമ്പളം ദിവസം വന്നു നാട്ടിലെ കല്യാണം പിടിച്ചു കൊടുത്ത കമീഷനും ശമ്പളവും ചേര്‍ത്ത് രൂപാ മുപ്പതിനായിരം. ഹായ് ഓഫീസില്‍ചെന്ന് പേരു പറഞ്ഞു ഒരു കവര്‍ തന്നു തുറന്ന് നോക്കിയപ്പോള്‍ ഞെട്ടി. 6500 ഉറുപ്പിക മാത്രം. കാരണം ചോദിച്ചു നിങ്ങള്‍ക്ക് തരുന്ന ഭക്ഷണത്തിനും താമസത്തിനും 2000 രൂപ പിന്നെ മുതലാളിയുടെ ഭാര്യയുടെ പേരിലുള്ള ചാരിറ്റി ട്രസ്റ്റിന് 1000രൂപ പിന്നെ അലക്ക്കൂലി 500.
അങ്ങനെ മുപ്പതിനായിരം 6500ലേക്ക് കല്യണപാര്‍ട്ടി കമീഷന്‍ അടുത്തമാസം തരാം എന്നും. സങ്കടം തോന്നി എന്നാലും അടുത്തമാസം കിട്ടും എന്ന വിശ്വാസത്തില്‍ വിഷമത്തോടെ തുടര്‍ന്നു. ഒരു സ്വര്‍ണമണിപോയാല്‍  പോലും ശമ്പളത്തില്‍ നിന്നു തന്നെ മുഴുവന്‍ ഈടാക്കും. ബാക്കിയുണ്ടെങ്കില്‍ ആയി അല്ളെങ്കില്‍ അത്  ഈടാക്കും വരെയും അടിമപ്പണി തന്നെ. ഇത്  ഒരു സെയില്‍സ്മാന്‍െറ കഥ അവസാനം ജോലി വേണ്ട എന്നു പറഞ്ഞപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തരില്ളെന്നായി. ലക്ഷംരൂപയുടെ ചെക്ക് തരില്ളെന്നായി പീഡനമെന്നാല്‍ കൊടിയപീഡനം ചോദിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റ് തമിഴ്നാട്ടിലാണെന്നുപറയും . അവസാനം രാഷ്ട്രീയ സമ്മര്‍ദം ഉപയോഗിച്ച് എല്ലാം തിരിച്ചുവാങ്ങി ആ പണിയോട് വിടപറഞ്ഞു. പക്ഷേ അലട്ടുന്നത് അതല്ല. രാഷ്ട്രീയത്തെയും ഭരണകൂടത്തെ വരെ നിയന്ത്രിക്കുന്ന സാമ്പത്തിക സ്രോതസ്സായ ഇവരുടെ സ്ഥാനപനങ്ങളില്‍ നടക്കുന്ന പീഡനം പുറത്തുള്ളവര്‍ അറിയുന്നില്ല. എത്ര മാത്രം വിഷമം ഉള്ളിലൊതുക്കിയാണ്  പാവം സെയില്‍സ്മാന്‍മാര്‍ നമുക്ക്  മുന്നില്‍ ചിരിച്ചു നില്‍ക്കുന്നത്. ഒരു മാധ്യമപ്രവര്‍ത്തകരോ ചാനല്‍ മീഡിയയോ ഇവര്‍ക്കെതിരെ തിരിയില്ല കാരണം അവരുടെ പരസ്യം നിന്നാല്‍ ചാനലിന്  താഴ് വീഴും. വന്‍ സൗധങ്ങളും വിമാനങ്ങളും വരെ വാങ്ങിക്കൂട്ടുന്ന ഇവര്‍ ജ്വല്ലറിയുടെ മറവില്‍ നടത്തുന്ന തൊഴില്‍ പീഡനങ്ങള്‍ മനപ്പൂര്‍വം തന്നെ തമസ്കരിക്കപ്പെടുന്നു.
പുറത്ത് പറഞ്ഞാല്‍ തന്നെ ആരും വിശ്വസിക്കില്ലിത്.ഒരു കൂട്ടായ്മക്ക് ശ്രമം നടത്തിയാല്‍ സീനിയര്‍ എന്ന ഗുണ്ടാപ്പടയത്തെി അടിച്ചു പരത്തും. മീശവരെ കളയിച്ച് നപുംസകങ്ങളാക്കി അവര്‍ ചുടുചോറുവാരിക്കുമ്പോള്‍ ആരറിയുന്നു ഇത്തരം പീഡനങ്ങള്‍. അന്വേഷിക്കാനത്തെുന്നവരെ തന്നെ വിലപറഞ്ഞ് വാങ്ങുന്ന  സ്വര്‍ണമുതലാളിമാരെ തിരിച്ചറിയപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.തൊഴില്‍ സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ ശബ്ദിക്കുന്ന മാധ്യമലോകം ഒരിക്കലും പ്രതികരിക്കാത്ത മേഖലയാണിത് കാരണം പരസ്യവരുമാനത്തിന്‍െറ സിംഹഭാഗവും ഇവരെ മാത്രം ആശ്രയിച്ചാവും. NB: കടപ്പാട് ഇത് അനുഭവിച്ച സുഹൃത്തിനോട് 

Monday, July 9, 2012

 നാവിന്‍ തുമ്പിലെ രസമുകുളങ്ങളില്‍ കപ്പലോടിക്കുകയാണ് ചാനല്‍ അവതാരകര്‍

ലയാളികളുടെ സ്വീകരണമുറികളിലേക്ക്  രുചിക്കൂട്ടുകളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറക്കുകയാണ്  ചാനല്‍ ലോകത്തിലെ പാചകപരിപാടികള്‍.കാണുന്നവന്‍െറ നാവിന്‍ തുമ്പിലെ രസമുകുളങ്ങളില്‍ കപ്പലോടിക്കുകയാണ് ചാനല്‍ അവതാരകര്‍. ഒരു കാലത്ത് നമ്മുടെ മലയാളം ഡി.ഡി നാലില്‍ തുടങ്ങി ഇന്ന് ഏറ്റവും പുതിയ ചാനല്‍ വരെ പാചകത്തെ മുറുകെപിടിക്കുകയാണ്. രുചിയുടെ അതിര്‍ വരമ്പുകള്‍ തേടി ലോകത്തിന്‍െറ നാനാ ദിക്കുകളിലും അലഞ്ഞ് നമ്മുടെ മുന്നിലത്തെിക്കുകയാണ് പാവം ചാനലുകാര്‍. ഏറ്റവും കൂടുതല്‍ രുചിഭേദങ്ങള്‍ വരുത്തുവാന്‍ കഴിവുള്ളത്ര മസാലക്കൂട്ടുകളുള്ള ഇന്ത്യയിലെ സ്വാദ് തേടിയും അലയുകയാണിവര്‍. ടി.വി.തുറന്നാല്‍ ഏതാണ്ട് എല്ലാ ചാനലുകളിലും ഒരേ സമയത്താണ് സ്വദ് നോക്കുന്ന അവതാരകരുടെ പരിപാടി. പണ്ട് ബോയിങ് ബോയിങ് എന്ന സിനിമയില്‍ ലാലേട്ടന്‍ ചിക്കന്‍ വക്കുന്ന പോലിരിക്കൂം ഈ സമയം ശ്രമിച്ചാല്‍.  കാരണം ഒരേ സമയം പല പേരുകളില്‍ പല ചാനലുകളില്‍ ഒരുപരിപാടി.
 പാചകത്തിലെ ചക്രവര്‍ത്തിനിയായ അന്നമ്മ മാത്യു പോലും ഒരുപക്ഷേ ഞെട്ടുന്ന തരത്തിലാവും ഇന്നത്തെ പരിപാടികള്‍. എന്തായാലും  മലയാളികളെ പാചകപരിപാടികളിലേക്ക് അടുപ്പിച്ചത് ഒരുപക്ഷേ അമൃത ചാനലിലെ ടേസ്റ്റ് ഓഫ് ഇന്ത്യ എന്ന പരിപാടി അവതരിപ്പിച്ച രാജ് കലേഷായിരിക്കും. കാരണം  രുചിയുടെ ആസ്വാദനം എങ്ങനെയെന്ന് മലയാളിയെ പരിചയപ്പെടുത്തിയത് ആ യുവാവായിരുന്നു. നാടന്‍ മുതല്‍ കോണ്ടിനന്‍റല്‍ രുചിവരെ. തുടര്‍ന്ന് സിനിമാനിര്‍മാതാവും പാചകക്കാരിലെ തടിയനായ നൗഷാദിക്ക മുതല്‍  അങ്ങോട്ട് നീണ്ട് നിവര്‍ന്ന് കിടക്കുകയാണ് അവതാരകരുടെ നിര. ആദിവാസി മുതല്‍ അറബിവരെയും വള്ളം മുതല്‍  കള്ള്ഷാപ്പു വരെയും അടുക്കളകളിലെ  രുചിയും ഗന്ധവും തേടുകയാണിപ്പോഴും. ടേസ്റ്റ് ഓണ്‍ വീല്‍സ്, തനി നാടന്‍,അലാ കാര്‍ട്ടേ, അടിപൊളി സ്വാദ്, ഫുട് പാത്ത്, ടേസ്റ്റ് ഓഫ് ഇന്ത്യ..............അങ്ങനെ നീളുന്നു ലിസ്റ്റ്. നിറപറയുടെ പരസ്യത്തില്‍ നാം കാണുന്ന ലക്ഷ്മീനയര്‍ വരെ ഇന്ന് പര്യടനത്തിലാണ് ഹിമാലയ സാനുക്കളില്‍ വരെ നീളുന്നു രുചി അന്വേഷണം.
 എന്തെക്കെ പറഞ്ഞാലും ഭക്ഷണം വെപ്പിച്ച് കുശാലായി തട്ടി വിട്ടിട്ട് കൊള്ളാം ചേച്ചി എന്നുപറയുന്നവരില്‍ രുചിയുടെ ആസ്വാദനം തെളിയുന്നത് ഒന്നോ രണ്ടോ അവതാരകരില്‍ മാത്രം. എടുത്തു പറയേണ്ട പേര് രാജ് കലേഷിന്‍േറത് മാത്രം.കാരണം നല്ലതെങ്കില്‍ അയാളുടെ മുഖം മാത്രം നോക്കിയാല്‍ മതി. രണ്ടമതൊരാള്‍ തനിനാടന്‍ അവതാരകന്‍ ഫൈസും .ചിലര്‍  മൂക്കു മുട്ടെ അടിച്ചു വിട്ടിട്ട് കൊള്ളാം എന്നു പറയുമ്പോള്‍ കാണുന്ന ഭാവമോ മരിച്ച വീട്ടില്‍ ചെന്ന പോലെയാണ്.
 രുചിഭാവങ്ങളുടെ ആസ്വാദനം കാണണമെങ്കില്‍ ഒരു അനിമേഷന്‍ ചലച്ചിത്രം കണ്ടാല്‍ മതിയാവും റാറ്റാറ്റൂയി  മലയാളികള്‍ കാണേണ്ട ഒരു ചിത്രം.വിദേശ ചാനലുകള്‍ വരെ ഇന്ത്യയിലെ രുചിക്കൂട്ടുകളൂടെ അന്വേഷണത്തിലാണ്. ഡിസ്കവറി ചാനലിലും ടി.എല്‍.സിയിലും മറ്റും ഇന്ത്യയാണ് ചര്‍ച്ചാ വിഷയം. മാറുന്ന മലയാളി ചിക്കിങ്ങിലും റെഡിമെയ്ഡ് ഭക്ഷണശാലകളിലും അഭയം തേടിക്കൊണ്ടിരിക്കുന്ന വിവരം പാവം ചാനലുകാര്‍ക്കറിയില്ലല്ളോ.